Wednesday, December 12, 2007

ഓച്ചിറ യാത്ര

ഇത്‌ ഒരു നടന്ന സംഭവമാണ്‌. ഇതിലെ കഥാപാത്രങ്ങള്‍ ഒരു പ്രമുഖ ബ്ലോഗ്ഗറിന്റെ അച്ഛനാണ്. കമ്മിങ്ങ്‌ ടു ദി പോയിന്റ്‌.

വീട്ടിലെ ഗൃഹനാഥന്‍ പെന്‍ഷന്‍ പറ്റാറായ ഒരു പ്രവാസിയാണ്‌. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം അദ്ദേഹം നാട്ടീല്‍ വരുമ്പോള്‍ യാത്ര ചെയ്യുവാന്‍ ഒരു കാര്‍ വാങ്ങുവാന്‍ തീരുമാനിച്ചു. ഫസ്‌റ്റ്‌ ഓപ്ഷന്‍ പഴയ ഒരു ആമക്കാറായിരുന്നു. (പേര്‌ ഞാന്‍ ഓര്‍ക്കുനില്ല) പത്രങ്ങളില്‍ വരുന്ന പരസ്യം പംക്തികല്‍ സ്ഥിരമായി വായിച്ചു. രണ്ടാഴ്ച്ചയായിട്ടും ആമക്കറുള്ളവരുടെ ഒരു പരസ്യം പോലും വന്നില്ല. ഒടുവില്‍ ഒരു അംബാസിഡര്‍ കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. കിട്ടാവുന്നതില്‍ വെച്ച്‌ ഒരു പഴയ മോഡല്‍ വാങ്ങി. (അതിന്റെ വിവരണം പിന്നീടൊരു പോസ്‌റ്റായി ഇടാം)

കാറു വാങ്ങിയ ശേഷം, ടാര്‍പോളിന്‍ ഉപയോഗിച്ച്‌ ഞാനും അദ്ദേഹവും കൂടി ഒരു കാര്‍ ഷെഡുണ്ടാക്കി. അതില്‍ കാറിട്ടു. അദ്ദേഹം തിരിച്ചു പോകുമ്പോള്‍ ഇടയ്‌ക്കിടക്ക്‌ വന്ന് കാര്‍ സ്‌റ്റാര്‍ട്ട്‌ ചെയ്യാന്‍ എന്നെ ചട്ടം കെട്ടി. ഞാന്‍ അത്‌ തുടക്കത്തില്‍ സന്തോഷപൂര്‍വം സ്വീകരിച്ചു.

പിറ്റേ ദിവസം രാവിലെ അദ്ദേഹം അമ്പലത്തില്‍ പോയി. നേര്‍ച്ചകളും വാഹന പൂജയും കഴിഞ്ഞ്‌ വീട്ടില്‍ വന്നു. അന്നു മുതല്‍ വളര അടുത്തുള്ള സ്ഥലങ്ങളില്‍ പോകുവാന്‍ പോലും അദ്ദേഹം കാര്‍ ഉപയോഗിച്ചു തുടങ്ങി.

ഒരു ഞായറാഴ്ച്ച ദിവസം രാവിലെ കുടുംബത്തോടൊപ്പം മണ്ണാറശ്ശാല, ഓച്ചിറ തുടങ്ങിയ ക്ഷേത്രങ്ങള്‍ ദര്‍ശ്ശിക്കുവാന്‍ പോയി. മണ്ണാറശ്ശാലയില്‍ രാവിലെ തന്നെ പോയി, ഉച്ചയ്‌ക്ക്‌ ഓച്ചിറയിലെത്തി അവിടെ നിന്നും വഴിപാടായ ഉച്ച കഞ്ഞി കഴിച്ച്‌ മടങ്ങാം എന്ന് പറഞ്ഞു. പോകുവാന്‍ എന്നെയും കൂടി ക്ഷണിച്ചു. എന്തോ ഒരു ഉള്‍ വിളി, എനിക്കന്നു അവരോടൊപ്പം പോകുവാന്‍ തോന്നിയില്ല.

തിരികെ വൈകിട്ടു വന്നപ്പോള്‍ ഞാന്‍ കുശലാന്വേഷണം നടത്തി. വളരെ രസകരങ്ങളായ രണ്ട്‌ സംഭവങ്ങള്‍ അന്ന് നടന്നു.

പത്തിരുപത്‌ വര്‍ഷത്തിനു ശേഷമാണ്‌ നമ്മുടെ കഥാനായകന്‍ ഓച്ചിറയില്‍ പോകുന്നത്‌. ഓച്ചിറയിലെത്തിയപ്പോള്‍ ഊണിനുള്ള സമയമായി. ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം അന്നദാന ഹാളില്‍ പ്രവേശിച്ചു. സാധാരണ അവിടെ ഉച്ചയ്ക്ക്‌ കഞ്ഞിയും പയറുമാണന്നാണ്‌ കേട്ടിട്ടുള്ളത്‌. പക്ഷേ അന്നവിടെ ചെന്നപ്പ്പ്പോള്‍ നാവിലയിട്ട്‌ രണ്ടു കൂട്ടം പായസവും ചേര്‍ത്തുള്ള സദ്യയായിരുന്നു. ഓച്ചിറ ക്ഷേത്രം ഇത്രയ്‌ക്ക്‌ പുരോഗമിച്ചോ എന്നു ചില കമന്റുകളൊക്കെ മനസ്സില്‍ പറഞ്ഞ്‌ നല്ല സ്‌റ്റൈലനായി ചോറുണ്ടു. ഒരു പത്ത്‌ മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ഒരു ചേട്ടായി ക്യാമറയുമായി വരുന്നത്‌ കണ്ടു. പിന്നെ അദ്ദേഹത്തിനു കാര്യമായൊന്നും കഴിക്കാന്‍ തോന്നിയില്ല. എത്രയും പെട്ടന്ന് അവിടുന്ന് സ്ഥലം വിടുകയെന്നതായി ലക്ഷ്യം. തിരുവല്ലായില്‍ നിന്നും കുടുംബത്തോടൊപ്പം വണ്ടിയോടിച്ച്‌ ഓച്ചിറയില്‍ പോയി വിളിക്കാത്ത സദ്യയുണ്ടു. അത്‌ വളരെ നന്നായി ക്യാമറയില്‍ പകരുകയും ചെയ്തു. എന്തൊരു ഗതികേടെ !!

തിരികെ വരും വഴി മാവേലിക്കരയിലെത്തിയപ്പ്പോള്‍ ഒരു സ്‌കൂള്‍ പയ്യന്‍ (ഉദ്ദേശം മൂന്നാം ക്ലാസില്‍ പഠിക്കുന്നത്‌) മാങ്ങ പറിക്കുവാനായി മതിലിനു മുകളില്‍ കയറിനടക്കുന്നത്‌ കണ്ടു. കഥാനായകന്‍ വണ്ടിയിലിരുന്ന് ഡാ...ഡാ.. എന്ന് ഉച്ചത്തില്‍ പറഞ്ഞു. അദ്ദേഹം വിചാരിച്ചു ആ പയ്യന്‍ ഒടുമായിരിക്കുമെന്ന്. പക്ഷേ കേട്ട പാടെ പയ്യന്‍ പറഞ്ഞു, പോടാ..!!!

വീണ്ടും സെല്‍ഫ്‌ ഗോള്‍.

ഇളിഭ്യനായി തിരികെ വീട്ടില്‍ വന്നു. വൈകിട്ട്‌ പൊട്ടിചിരിക്കുവാന്‍ ഒരു കാര്യമായി.

പിന്നെ ഒരു വീരവാദവും കൂടി പറഞ്ഞു ഞാന്‍ അവിടെ വണ്ടി നിര്‍ത്തിയിരുന്നെങ്കില്‍ കാണാമായിരുന്നു, അവന്‍ ജീവനും കൊണ്ടോടുന്നത്‌!!

പക്ഷേ, മനസ്സിലുള്ള കാര്യം വേറെയാണന്ന് എന്നിക്ക്‌ മനസ്സില്ലായി. അവിടെ വണ്ടി നിര്‍ത്തിയാല്‍, പിള്ളേര്‍ ചിലപ്പോള്‍ കല്ലോ മറ്റോ എടുത്ത്‌ വീക്കിയാലോ, ഓടിച്ച്‌ കൊതി തീരാത്ത വണ്ടിയാണെ..

പിന്നീട്‌ ആ വഴി വരുമ്പോള്‍ അദ്ദേഹം ഒരക്ഷരം പോലും ഞങ്ങളോടു പോലും പറയറില്ല...

4 comments:

ഹരിത് said...

സംഗതി കൊള്ളാമല്ലോ കൊച്ചു മുതലാളീ.... ഇങ്ങനെ ഒരു അഞ്ചാറു പോസ്റ്റുകള്‍ വന്നാല്‍ ഒരു വലിയ മുതലാളി തന്നെ ആയി മാറിയേക്കും

Anonymous said...

ante kochu muthaleeee engalu emmini valeyoru muthalalee thanne..sammathecherekkunu..

ഉപാസന || Upasana said...

കൊച്ചേ,
കൊള്ളാം കേട്ടോ
:)
ഉപാസന

ദിലീപ് വിശ്വനാഥ് said...

ഇതിലെ കഥാപാത്രങ്ങള്‍ ഒരു പ്രമുഖ ബ്ലോഗ്ഗറിന്റെ അച്ഛനാണ്.

ആ പ്രമുഖ ബ്ലോഗ്ഗര്‍ ആരായിരുന്നാലും ഈ വാചകം കണ്ടാല്‍ കൊച്ചുമുതലാളിയെ അയാള്‍ കൊല്ലും.
വചകത്തിലെ തെറ്റ് മനസ്സിലാക്കി തിരുത്തുമല്ലോ?