Wednesday, November 21, 2007

കാന്താരി മുളകും ഞാനും

അന്നെനിക്ക്‌ എട്ട്‌ വയസ്‌ പ്രായം. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആണ്‍ കുളന്തെയ്‌. പ്രായവ്യത്യാസമില്ലാതെ, ചേട്ടന്മാരെന്നോ, ചേച്ചിമാരെന്നോ എന്ന വ്യത്യാസമില്ലാതെ എല്ലാവരുടെയും പണികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്നക്കാലം.

ആ ദിവസം കുടുംബത്തില്‍ അപ്പൂപ്പന്റെ ബലിയിടീല്‍ ചടങ്ങോ മറ്റോ ആയിരുന്നു. എല്ലാവരും ഒത്തുകൂടുന്ന ദിവസം. പുസ്തകം തുറക്കേണ്ട, ട്യൂഷനുമില്ലാ.. പൂജാവധി കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ അര്‍മാദിച്ചിരുന്ന ദിവസം.

പതിവിലും നേരത്തെ എണീറ്റ്‌ രാവിലത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു. ഇന്നെന്നാടാ നേരത്തെ എണീറ്റത്‌, പഠിത്തമുള്ള ദിവസം അവന്റെ ഒരു കിടപ്പ്‌ കാണേണ്ടതാണ്‌. നാളെയാട്ടടാ, നിന്നെ ഞാന്‍ കാണിച്ചുത്തരാം, എന്നിങ്ങനെയുള്ള അമ്മൂമ്മയുടെ ചില കമന്റ്‌സ്‌ ഞാന്‍ ഒരു ചെവിയിലൂടെ കയറ്റി മറു ചെവിയിലൂടെ കളഞ്ഞു. കൂടെ ഒരു താക്കീതും, ഇന്ന് നീ മര്യാദയ്‌കൊക്കെ നടന്നോണം. ഞാന്‍ ഓ പിന്നേയെന്ന് മനസ്സില്‍ പറഞ്ഞൊന്ന് മൂളി തല കുലുക്കി.

ഇന്ന് വരുന്നവരുടെയൊക്കെ മുന്നില്‍ എങ്ങനൊക്കെ സ്‌റ്റാറാകാം എന്ന് മനസ്സില്‍ ചിന്തിച്ച്‌ ഞാന്‍ തിണ്ണയില്‍ പോയിരുന്നു.

പെട്ടെന്നൊരു വിളി, "ടാ ആ വിളക്കുകളൊക്കെ ഒന്ന് കഴുകി വൃത്തിയാക്കിവെക്ക്‌".

ഞാന്‍ പാതി മനസ്സോടെ പണി ചെയ്യുകയായിരുന്നു. പൈപ്പും ചുവട്ടില്‍ നിന്ന് വിളക്കു കഴുകുന്ന എന്നേ കണ്ട്‌ എണീറ്റു വരുന്ന എന്നെകാള്‍ രണ്ട്‌ വയസ്സ്‌ പ്രായം കുറഞ്ഞ എന്റെ കുഞ്ഞുപ്പെങ്ങള്‍ ഇന്നത്തെ കണി ഉഗ്രന്‍ എന്ന സന്തോഷത്തില്‍ ചിരിച്ചു. ആ ചിരി കണ്ടപ്പോള്‍ ഒരെണ്ണം വെച്ചുക്കൊടുക്കാനാണെനിക്ക്‌ തോന്നിയത്‌. പണിയുടെ കൃത്യത കൊണ്ടാണോ എന്തോ, പിന്നീട്‌ കഴിഞ്ഞ കൊല്ലം വരെയും ആ പണി ഞാന്‍ തന്നെയാണ്‌ ചെയ്യുന്നത്‌.

അന്ന് ചെയ്യേണ്ട കാര്യങ്ങളുടെ ഒരു മാസ്റ്റര്‍ പ്ലാന്‍ ഞാന്‍ തയാറാക്കി. ചേട്ടനുമായി നിരകളിക്കാം, ചേച്ചിമാരുമായി അര, ഈച്ചക്കൊട്ടാരം മുതലായവ.. ഇന്ന് എല്ലാവര്‍ക്കും പണി കൊടുക്കാം എന്ന ആത്മവിശ്വാസത്തില്‍ ഞാനിരുന്നു. തുടക്കത്തില്‍ തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപ്പറ്റാന്‍ ഞാന്‍ പത്രമെടുത്ത്‌ നിവര്‍ത്തിപ്പിടിച്ചിരുന്നു.

എന്റെ പ്ലാന്‍ നംബര്‍ ഒന്ന് അങ്ങനെ സഫലമായി. വന്നപാടെ എല്ലാവരും എന്നെ നോക്കി ചിരിച്ചിട്ട്‌ അകത്തേക്ക്‌ പോയി. ഏപ്രില്‍ മാസത്തില്‍ നട്ടുച്ചയ്ക്ക്‌ ഇടി വെട്ടിയപ്പോലെ അത്‌ സംഭവിച്ചു. പത്രം വായിച്ചുകൊണ്ടിരുന്ന എന്റെ പുറകിലൂടെ വന്ന് കാലില്‍ പത്ത്‌ കിലോ തൂക്കമുള്ള ഒരടി വീണു. എന്റെ കണ്ണിക്കൂടി പൊന്നീച്ച പറന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ചേട്ടന്‍ (ഒരു പ്രമുഖ ബ്ലോഗ്ഗര്‍) സലൂട്ട്‌ കാണിച്ചുകൊണ്ടിരിക്കുന്നു. നമ്മള്‍ കഴിഞ്ഞ ആഴ്‌ച കണ്ടപ്പോള്‍ അരയ്ക്ക്‌ കൂടിയിരുന്നു എന്ന് പറഞ്ഞു. ഒരു സ്പോര്‍സ്മാന്‍ സ്‌പിരിറ്റില്‍ ഞാന്‍ അതെടുത്തുകൊണ്ട്‌ ഞാന്‍ ഒരു സല്യൂട്ട്‌ കൊടുത്തു.

ഇടിവെട്ടിയവനെ പാമ്പ്‌ കടിച്ചു എന്ന മട്ടില്‍ ചേച്ചിയുടെ ഒരെണ്ണം കൂടി കിട്ടി. അതെനിക്ക്‌ മുന്‍പ്‌ പറഞ്ഞ സ്‌പിരിറ്റിലെടുക്കാന്‍ കഴിഞ്ഞില്ല. എന്റെ മൊത്തമാരോഗ്യവുമെടുത്ത്‌ ഞാന്‍ ഒരെണ്ണം തിരിച്ചുക്കൊടുത്തു. നമ്മള്‍ സ്കൂളില്‍ വെച്ച്‌ കണ്ടപ്പോള്‍ അര വെട്ടിയതാണെന്ന് പറഞ്ഞ്‌ ഉന്തും തള്ളുമുണ്ടായി. അമ്മൂമ്മയിടപ്പെട്ട്‌ അക്കാര്യം സോള്‍വ്‌ ചെയ്തു.

പിന്നീട്‌ രംഗം ശാന്തമായി.




സമയം ഏതാണ്ട്‌ പതിനൊന്ന് മണിയായിക്കാണും. ഞങ്ങള്‍ ചെറുസെറ്റുകളെല്ലാം വീട്ടുമുറ്റത്തുള്ള അരമതിലില്‍ ഒത്തുകൂടി. പല സൈസ്‌ വെടികള്‍ പറഞ്ഞിരിക്കുമ്പോള്‍ ചേട്ടന്‍ ഒരു മല്‍സരം പറഞ്ഞു. കാന്താരി തീറ്റ മല്‍സരം. ആദ്യമൊന്ന് ചങ്ക്‌ കാളിയെങ്കിലും പെങ്ങമാരും ചേട്ടന്മാരുമൊക്കെ മുന്നോട്ട്‌ വന്നപ്പോള്‍ എന്റെ ആത്മാഭിമാനം എന്നെയും മുന്നോട്ട്‌ തള്ളി. പച്ചമുളകിന്റെ നാലിലൊന്ന് പോലുമില്ല്ലല്ലോ, അപ്പം അതു പോലെ എരിവും കുറവായിരിക്കും, അതു കൊണ്ടായിരിക്കും വീട്ടില്‍ കറി വെയ്ക്കാന്‍ കാന്താരിയെടുക്കാത്തത്‌ എന്ന് ഞാന്‍ വിചാരിച്ചു. ഈ മല്‍സരത്തില്‍ എനിക്ക്‌ തന്നെ ഒന്നാം സ്ഥാനം എന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. ചേട്ടന്‍ സ്‌റ്റാര്‍ട്ട്‌ പറഞ്ഞു. കേട്ട പാതി ഉള്ളതില്‍ കൊള്ളാവുന്ന ഒരെണ്ണം ഞാനെടുത്ത്‌ ചവച്ചരയ്ക്കാന്‍ തുടങ്ങി. ബാക്കിയെല്ലാവരും വെറുതെ ആക്ഷന്‍ മാത്രമേ കാണിച്ചുള്ളൂ. കാന്താരിയെന്തിനാണധികം എന്ന് പറയുന്നതിന്റെ അര്‍ത്ഥം അപ്പോഴാണെനിക്ക്‌ മനസ്സില്ലായത്‌. ശിവാജി സിനിമയില്‍ ഈ രംഗം കാണിക്കുന്ന രജനീകാന്തിനെക്കാളും സ്‌റ്റൈലില്‍ ഞാന്‍ തുള്ളി. ഇന്നാ അണ്ണാ വെള്ളം എന്ന് പറയാന്‍ ഞാന്‍ ഒരാളേയും അവിടെ കണ്ടില്ല.

ഗതി കെട്ടവന്‍ തല മുട്ടയടിച്ചപ്പോള്‍ കല്ലുമഴയെന്ന് പറയുന്നത്‌ പോലെ ഞാന്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിന്‍ ചുവട്ടിലിരുന്ന് വാ തുറന്നു. പേരിനുപോലും ഒരു തുള്ളി വെള്ളമില്ല. പൈപ്പില്‍ വാ പിടിച്ച്‌ ഞാന്‍ ആഞ്ഞു വലിച്ചപ്പോള്‍ ഒരു വാ വെള്ളം കിട്ടി. അതുകൊണ്ടെന്താവാന്‍, ഞാന്‍ എല്ലാവരോടും കെഞ്ചി, എനിക്ക്‌ കിണറ്റില്‍ നിന്നും ഒരു തോട്ടി വെള്ളംക്കോരിത്തരാന്‍, എല്ലാവര്‍ക്കും അന്നേരം എന്ന നോക്കി ചിരിച്ചുകൊണ്ടിരുന്നു. ഒടുക്കം ആരോ ഒരാള്‍ വെള്ളംക്കോരിത്തന്നു.




ശരിക്കും ഞാനന്ന് നാണംക്കെട്ടെങ്കിലും അതോടെ ഞാന്‍ ഒരു സ്‌റ്റാറായി.

ചേട്ടനോട്‌ ഇതിനൊന്ന് പകരം ചോദിക്കാതെ എനിക്ക്‌ ഉറക്കമില്ലെന്ന് ഞാന്‍ ശപഥം ചെയ്തു.

അടുത്ത ഞയറാഴ്ച്ച വൈകിട്ട്‌ എല്ലാവരെയും ഏറുപന്ത്‌ കളിക്കാന്‍ ഞാന്‍ ക്ഷണീച്ചു. ഓലപന്തില്‍ രണ്ട്‌ വെള്ളയ്ക്കാ വെച്ചുകെട്ടി ഞാന്‍ കളിയാരംഭിച്ചു. ജ്യോല്‍സ്യന്മാര്‍ പറയുന്നത്‌ പോലെ അഷ്ടമത്തില്‍ ശനി ഫുള്‍ സ്വിങ്ങില്‍ നിന്നതുകൊണ്ടോ എന്തോ, ഞാന്നന്ന് ഏറുക്കൊണ്ട്‌ അട്ട ചുരുളുന്നപ്പോലെ ചുരുണ്ടു. പിന്നീടുള്ള സൗഹൃദമല്‍സരമായ കുഴിപ്പന്തിലും കാര്യങ്ങള്‍ തഥൈവ..

അന്നെനിക്ക്‌ കുറേ കാര്യങ്ങള്‍ മനസ്സില്ലായി. ഏറുപ്പന്തും കുഴിപ്പന്തും പോലെ വേറെ അപകടം പിടിച്ച കളികള്‍ ഇല്ലെന്നും, ആന വാ പൊളിക്കുന്നപ്പോലെ അണ്ണാന്‍ വാ പോളിക്കരുതെന്നും, മൂത്തവര്‍ക്കിട്ട്‌ പണി കൊടുക്കാന്‍ നോക്കരുതെന്നും മനസ്സില്ലായി.

ഇപ്പം ഈ സംഭവങ്ങള്‍ കഴിഞ്ഞ്‌ പതിനാറ്‌ വര്‍ഷം കഴിഞ്ഞു. ഇപ്പോഴും ഈ കഥകള്‍ക്ക്‌ ശ്രോദ്ധാക്കള്‍ ധാരാളമുണ്ട്‌. ഒപ്പം എന്റെ ഒരു സ്‌റ്റാര്‍ വാല്യുവും...

13 comments:

വലിയവരക്കാരന്‍ said...

ഇല്ല ഞാന്‍ കമന്റില്ല :(

കുഞ്ഞന്‍ said...

ഹഹ ..പണി പാളിയല്ലെ...

6 വയസ്സുകാരിയെയും 8 വയസ്സുകാരനെയും പണിയെടുപ്പിച്ചാല്‍ ഇന്ത്യന്‍ നിയമ സംഹിതയനുസരിച്ച് ശിക്ഷാര്‍ഹമാണ്..!

P Das said...

എന്റെ മോലാളീ, പണി വരുന്ന വഴിയേ? :)

“അഷ്ടമത്തില്‍ ശനി ഫുള്ള് സ്വിങ്ങില്‍ “ അതെനിക്കിഷ്ടമായി :)

Peelikkutty!!!!! said...

ഏതോരു സിനിമേല് ഐശ്വര്യാറായ് ബല്യ പച്ചമൊളക് കൂളായിട്ട് തിന്നുന്നു...പിന്നെയാ കൊച്ചുമൊലാളീ കുഞ്ഞികാന്താരി മൊളക്..

;) ;)

Sethunath UN said...

ആ അരവെപ്പ് നൊസ്റ്റാ‌ള്‍ജിക്ക് ആക്കി :)

ദിലീപ് വിശ്വനാഥ് said...

ഇതാര് യോദ്ധയിലെ ജഗതിയോ?

എന്തായാലും ആളു പുലിയാണ് കേട്ടാ.

Anonymous said...

ഇത് കമ്പ്ലീറ്റ് അക്ഷരപ്പിശാചാണല്ലൊ
പടുത്തം=പഠിത്തം
അമ്മൂമ=അമ്മൂമ്മ
പൊനീച്ച=പൊന്നീച്ച
തിരുഞ്ഞു=തിരിഞ്ഞു
സ്പോര്‍സ്മാന്‍=സ്പോര്‍ട്ട്സ് മാന്‍
ശബതം=ശപഥം
ഇനിയും ഏറെ ഉണ്ട് ശ്രദ്ധിച്ച് എഴുതൂ, നമ്മുടെ മലയാളം അല്ലേ? അതിനെ ഇങ്ങനെ കൊല്ലരുതേ:)

Anonymous said...

നല്ല പോസ്റ്റ്

കൊച്ചുമുതലാളി said...

സോറി അന്നോണി. മലയാളത്ത കൊന്നതല്ല. ഉച്ചാരണ രീതി നോക്കി എഴുതിയതാണ്..

ഈ വാക്കുകള്‍ എഴുതിയപ്പോള്‍ എനിക്ക് ശരിയാണോ എന്ന് സംശയമുണ്ടായിരുന്നു.

ഇനി ഞാന്‍ തെറ്റു വരാതെ നോക്കിക്കോള്ളാം.

ശ്രീ said...

നല്ല രസകരമായി വിവരിച്ചിരിക്കുന്നു.

പണ്ട് ചെറുതായിരുന്നപ്പോള്‍‌ “അര” കൂടി കളിച്ചിരുന്നതെല്ലാം ഓര്‍‌ത്തു.

:)

മന്‍സുര്‍ said...

കൊച്ചു മുതലാളി...

കാന്താരി...വായിച്ച്‌ ഓഹ്‌.....കണ്ണും,നാക്കുമെല്ലാം എരിഞ്ഞ്‌..ഒന്നും പറയണ്ടാ.....അടിപൊളി....

വണ്ടി ലേറ്റായി....വരാന്‍ വൈകിയതില്‍ ക്ഷമിക്കുക...

നന്‍മകള്‍ നേരുന്നു

നിരക്ഷരൻ said...

ara marannu kitakkukayayirunnu.
nandi

ഭക്ഷണപ്രിയന്‍ said...

മുതലാളീടെ ചേട്ടന്റെ പേര് നാരായണന്‍ കുട്ടി എന്നാണോ?

ഡ്രാക്കുള എന്നോട് പറഞ്ഞു മുതലാളീടെ വീട് പോടിയാടീല്‍ ആണെന്ന്.

ഞാന്‍ പോടിയാടിക്കാരനോന്നുമല്ല കേട്ടോ . പക്ഷെ കെട്ടിയിരിക്കുന്നത് ഉണ്ടപ്ലാവീന്നാ .

ഈ പോടിയാടിക്കാര്‍കൊക്കെ കാന്താരി വല്യ പ്രിയമാണോ? കെട്ട്യോള് ഇപ്രാവശ്യം നാട്ടില്‍ നിന്നു വന്നപ്പം ഒരു കിലോ കാന്താരീമായിട്ടാ വന്നത്.